തരൂരിനെ മത്സരത്തിന് സ്വാഗതം ചെയ്യുന്നു. പാര്‍ട്ടിയില്‍ നിന്നും ഇതുവരെ ആരുടെ പേരും നിര്‍ദ്ദേശിച്ചിട്ടില്ല. മത്സരത്തിനേക്കാള്‍ എല്ലാവരും ഐക്യകണ്‌ഠേന അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. അതിനുവേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണ്. രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഒരോയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ് -ജയറാം രമേശ് പറഞ്ഞു.
'കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കുമെന്ന് പറയുമ്പോള്‍ എന്തിനാണ് എല്ലാവരും അത്ഭുതപ്പെടുന്നത്. അദ്ദേഹം മത്സരിക്കാന്‍ യോഗ്യനായ ആളാണ്. പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടത് ജനാധിപത്യ രീതിയിലാണ്. കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്നയാള്‍ എ ഐ സി സി പ്രസിഡന്‍റാകും. എനിക്ക് മത്സരിക്കണമെങ്കില്‍ മത്സരിക്കാം. പാര്‍ട്ടി അത് തള്ളികളയില്ല. പ്രോത്സഹിക്കുക മാത്രമേയുള്ളൂ' - കെ സുധാകരന്‍ പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടന്നാൽ അതു പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും പുറത്തു നിന്നൊരാൾ വരട്ടേയെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് മൂന്നാഴ്ച കഴിഞ്ഞു കാണാം എന്നായിരുന്നു തരൂരിൻ്റെ മറുപടി. ആര് മത്സരിച്ചാലും അതിനെ ഗാന്ധി കുടുംബം എതിർക്കില്ലെന്ന്
എ ഐ സി സിയുടെ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോണ്‍ഗ്രസ് നേരിടുളള പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയാകാന്‍ മത്സരം അനിവാര്യമാണെന്നാണ് ജി 23 നേതാക്കളുടെ വിലയിരുത്തല്‍.
ഇതുസംബന്ധിച്ച് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തരൂരിന് കത്തെഴുതി. കഴിഞ്ഞ വർഷം എംബസി, കോൺസുലേറ്റുകൾ, അലയൻസ് ഫ്രാങ്കെയ്‌സ്, മിലിട്ടറി അറ്റാച്ച്‌സ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ ശശി തരൂര്‍ ഫ്രഞ്ച് ഭാഷയില്‍ സംസാരിച്ചത് വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 2010ൽ സ്പെയ്നിലെ ഏറ്റവും വലിയ ബഹുമതിക്കും ശശി തരൂര്‍ അര്‍ഹനായിരുന്നു.
ഗുജറാത്തിലെ പ്രശസ്ത വ്യവസായി ത്രിഭുവന്‍ദാസ് പട്ടേലാണ് 1948 ല്‍ അമൂലിന് തുടക്കം കുറിക്കുന്നത്. ധവള വിപ്ലവത്തിനുശേഷം ഡോ. വര്‍ഗീസ് കുര്യനും അമൂലിനൊപ്പം ചേര്‍ന്നു. പിന്നീട് അമൂലിന്‍റെ വളര്‍ച്ച വേഗത്തിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ ബ്രാന്‍ഡായിമാറാന്‍ അമുലിന് അധികം സമയം ആവശ്യമായിരുന്നില്ല.
1962-ല്‍ ചൈന -ഇന്ത്യ യുദ്ധം നടക്കുന്ന സമയത്ത് നെഹ്‌റു പാർലമെന്‍റ് സമ്മേളനം വിളിച്ചു ചേര്‍ക്കുകയും എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ -ചൈന അതിര്‍ത്തിയിലെ ഗാൽവാൻ താഴ്‌വരയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാന്‍ മോദി അനുവദിക്കുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ അഭിപ്രായ വ്യത്യാസം കാര്യമായി എടുക്കേണ്ടതില്ല. തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയും പ്രതിപക്ഷ കക്ഷികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ മാര്‍ഗ്ഗരറ്റ് ആൽവയും തമ്മിൽ നല്ല ബന്ധമാണ് നിലനിൽക്കുന്നത്.
അവര്‍ എന്റെ ഷൂസ് വലിച്ചെറിഞ്ഞു. ഞങ്ങളോട് ക്രിമിനലുകളോടെന്ന പോലെയാണ് പെരുമാറിയത്. വെളളം ചോദിച്ചിട്ട് അതുപോലും തന്നില്ല. പുറത്തുനിന്ന് വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ കച്ചവടക്കാരെ വിലക്കി. ഈ ബസില്‍ ഞാനുള്‍പ്പെടെ 8 സ്ത്രീകളുണ്ട്.
പാര്‍ട്ടിയുടെ വിളക്കുകള്‍ ലംഘിച്ചതിനും മുഖ്യ ശത്രുവിനെ പുകഴ്ത്തി സംസാരിച്ചതിനും കെ. റെയില്‍ വിഷയത്തില്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞതിനും നടപടിയുണ്ടാകും. ഇല്ലെങ്കില്‍ സെമിനാറില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി തീരുമാനത്തെ അംഗീകരിച്ച ശശി തരൂരിനോടുള്ള അനീതിയാകുമത് എന്നാണ് കെ. മുരളീധരന്‍ ഇന്നു പറഞ്ഞത്.
കെ റെയില്‍ വിരുദ്ധ സമരം കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നേതാക്കള്‍ പങ്കെടുക്കേണ്ടന്നാണ് കെ പി സി സിയുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി ശശി തരൂര്‍, ആര്‍ ചന്ദ്രശേഖര്‍, കെ വി തോമസ് എന്നിവരെ കെ പി സി സി വിലക്കിയിരുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടക്കുന്ന പലര്‍ക്കും നിയമസഹായം പോലും ലഭിക്കുന്നില്ല. ഇത് ജനാധിപത്യത്തിന്‍റെ മേലുള്ള കടന്നു കയറ്റമാണ്. ഈ നിയമത്തിനെതിരെ സുപ്രീം കോടതി ജഡ്ജിമാര്‍ പോലും ആശങ്ക പങ്കുവെച്ചിട്ടുണ്ട്. വ്യക്തികളെയും സംഘടനകളെയും ഈ നിയമം ഉപയോഗിച്ച് ഇല്ലാതാക്കാന്‍ പലപ്പോഴും ശ്രമിക്കുകയാണ്.
രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി അവരെ വിഢികളാക്കുന്ന വാക്കാണ് അച്ചാ ദിന്‍ തുടങ്ങിയ വിമര്‍ശനങ്ങളാണ് ലോക വിഢി ദിനത്തില്‍ ഉയര്‍ന്നുവരുന്നത്
സി പി എം സെമിനാറില്‍ പങ്കെടുത്താല്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആശയങ്ങള്‍ പങ്കുവെക്കുന്നതില്‍ പാര്‍ട്ടിയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നായിരുന്നു ശശി തരൂര്‍ സ്വീകരിച്ച നിലപാട്. സംസ്ഥാന നേതൃത്വത്തിന്‍റെ
സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കരുതെന്ന് കെ പി സി സി ഇതുവരെ തനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആശയങ്ങള്‍ പങ്കുവെക്കുന്നതില്‍ പാര്‍ട്ടിയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും വിലക്ക് ഏര്‍പ്പെടുത്തിയാല്‍ സോണിയാ ഗാന്ധിയുമായി സംസാരിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.
ബിജെപിക്കും ആര്‍എസഎസിനുമെതിരെ നിരന്തരം വിമര്‍ശനങ്ങളുന്നയിക്കുന്ന നേതാവാണ് ശശി തരൂര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അദ്ദേഹം ഈ രാജ്യത്തിന് എത്രമാത്രം നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് അറിയില്ലെന്നും ബിജെപി ഭരണത്തിനുകീഴില്‍ ഇന്ത്യ ശ്മശാനഭൂമിയായി മാറിയെന്നുമാണ് ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇന്ത്യയില്‍ നമ്മള്‍ പഠിച്ചുതുടങ്ങേണ്ട വാക്കാണ് അനോക്രസി. ജനാധിപത്യവും സ്വേഛാധിപത്യത്തിന്റെ സവിശേഷതകളും ഇടകലര്‍ന്ന സര്‍ക്കാരിന്റെ രൂപം. തെരഞ്ഞെടുപ്പ് അനുവദിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും പങ്കാളിത്തവും ഇടപെടലുകളും അനുവദിക്കും.
'ശശി തരൂരിനെ വിജയിപ്പിച്ചത് പിണറായി വിജയന്‍ അല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും അണികളുമാണ്. അതുകൊണ്ട് തന്നെ യു ഡി എഫ് ഒരു തീരുമാനം എടുത്താല്‍ പാര്‍ട്ടിയിലെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. എല്ലാ എം പി മാരും നിവേദനം വായിച്ച് നോക്കിയിട്ടാണ് ഒപ്പിടുക. ഞാനും അങ്ങനെയാണ് ചെയ്തത്.
എല്ലാ പാര്‍ട്ടിയിലും അഭിപ്രായവ്യത്യസമുള്ളവര്‍ ഉണ്ടാകും. അതുപോലെ കോണ്‍ഗ്രസിലും ഉണ്ട്. അത് ജനാധിപത്യ പാര്‍ട്ടികളുടെ പ്രത്യേകതയാണ്. പക്ഷേ പാര്‍ട്ടിക്ക് അകത്തുള്ള ആളുകള്‍ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരും. ശശി തരൂരിനോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്.
കെ റെയിലുമായി ബന്ധപ്പെട്ട് യുഡിഎഫ് സമരം പ്രഖ്യാപിച്ചിരിക്കുന്ന സമയത്ത് ശശി തരൂര്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് സംസാരിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന് യുഡിഎഫ് എം പിമാര്‍ നല്‍കിയ നിവേദനത്തില്‍
കേരളത്തെ വ്യവസായ സൗഹൃദമാക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടു. കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് ദ്രോഹ മനസ്ഥിതിയാണുള്ളത്. സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കലാണ് ഇത്തരക്കാരുടെ പരിപാടി. നാടിന് തന്നെ ശല്യമായ ഇത്തരക്കാരെ ജനം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പുതുച്ചേരി എംപി വി വൈത്തി ലിംഗമടക്കം യുഡിഎഫ് പക്ഷത്ത് നിന്ന് 18 എംപിമാരാണ് നിവേദനത്തിൽ ഒപ്പിട്ടത്. നിവേദനം നൽകിയ എംപിമാരുമായി നാളെ റെയിൽവെ മന്ത്രി അശ്വനി കുമാർ വിഷയം ചര്‍ച്ച ചെയ്യും. പദ്ധതി നടപ്പാക്കരുതെന്നാണ് യു ഡി എഫ് എംപിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകും.
സോണിയ ഗാന്ധി രാജിവെച്ചപ്പോൾ രാഹുൽ ഗാന്ധിയുടെ കീഴിൽ ഒരു പുതിയ നേതൃത്വം ഉയർന്നുവരുന്നത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ വൈകാതെ അദ്ദേഹം രാജിവച്ചു. ഇനിയും പാർട്ടി നേതൃത്വത്തിലേക്ക് തിരികെ വരാൻ അദ്ദേഹം തയ്യാറാണെങ്കിൽ അത് വേഗത്തിൽ സംഭവിക്കേണ്ടതുണ്ട്.
വിദ്യാർഥികൾ വിമർശനാത്മകമായി വിഷയങ്ങളെ മനസ്സിലാക്കണം. എല്ലാ അഭിപ്രായങ്ങളും വായിക്കണം. ഗോള്‍വക്കറും, സവര്‍ക്കറും എപ്പോഴാണ് ബുക്ക് എഴുതിയതെന്നും, അവരുടെ കാഴ്ചപ്പാടില്‍ അന്നത്തെ സാമൂഹിക സാഹചര്യം എങ്ങനെയായിരുന്നുവെന്ന് മനസിലാക്കാന്‍ ബുക്ക് സഹായിക്കും.
സ്വന്തം പ്രിയതമയുടെ മരണത്തിൽ പോലും രാഷ്ട്രീയം കലർത്തി ഡോ.ശശി തരൂർ എം. പി യ്ക്ക് നേരേ സംഘപരിവാർ നടത്തിയ വർഷങ്ങൾ നീണ്ട വേട്ടയാടലിന് ഡൽഹി റോസ് അവന്യൂ കോടതി അന്ത്യം കുറിച്ചിരിക്കുന്നു. സുനന്ദ പുഷ്കർ കേസിൽ തെളിവുകളുടെ അഭാവത്തിൽ അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി കുറ്റവിമുക്തനാക്കിയിരിക്കുന്നു.
ശശി തരൂരിന് മേല്‍ ആത്മഹത്യാ പ്രവണതാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് ദില്ലി റോസ് അവന്യൂ കോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്. തരൂരിനെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി വിധി.
തരൂരിനെതിരെ കൊലപാതക കുറ്റമോ, ആത്മഹത്യാ കുറ്റമോ ചുമത്തണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാല്‍ സുനന്ദയുടെ മരണം ആത്മഹത്യയോ, കൊലപാതകമോ അല്ല. സംഭവം നടക്കുന്നതിന്‍റെ മുന്‍പ് ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സുനന്ദ രോഗി ആയിരുന്നുവെന്നാണ് തരൂരിന്‍റെ അഭിഭാഷകന്‍ വാദിച്ചത്.
യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐടിയുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് സമിതി കത്തയച്ചിരുന്നു. ഇതിന് മറുപടി തന്നത് മീറ്റിങ്ങിന്റെ തൊട്ടുമുന്‍പാണ്. സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്ന് കാണിച്ച് മൂന്ന് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് മെയില്‍ അയച്ചത്.
എന്താണ് ധരിക്കേണ്ടത്, ആരെയാണ് സ്‌നേഹിക്കേണ്ടത്, എങ്ങനെ കഴിക്കണം, എവിടെ എങ്ങനെ പ്രാര്‍ത്ഥിക്കണം തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായം പറയാനുളള അവകാശം രാഷ്ട്രീയക്കാര്‍ സ്വയം ഏറ്റെടുക്കുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു.
പ്രിയപ്പെട്ടവനുമായി ഞങ്ങളുടെ സെക്സിന് വിലയിടരുത്, കുട്ടികളെ വളർത്തുന്ന മാതൃത്വത്തി വിലയിടരുത്, സ്വന്തം സാമ്രാജ്യമായ വീട്ടിൽ രാജ്ഞിമാരാകുന്ന ഞങ്ങൾക്ക് പ്രതിഫലം ആവശ്യമില്ല, എല്ലാം കച്ചവടമായി കാണരുത്. അവൾക്ക് വേണ്ടത് സ്നേഹമാണ് ബഹുമാനമാണ്- കങ്കണ ട്വിറ്ററിൽ കുറിച്ചു
എത്ര കുടിയേറ്റ തൊഴിലാളികള്‍ ലോക്ക് ഡൌണിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു, മരണപ്പെട്ടു തുടങ്ങിയ വിവരം മുതല്‍ കര്‍ഷകരുടെ ആത്മഹത്യവരെയുള്ള കാര്യങ്ങളില്‍ കണക്കുകള്‍ ലഭ്യമല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയില്‍ ശശി തരൂര്‍ എംപിയുടെ പരിഹാസം.
വാങ്ങിയ കിറ്റുകളില്‍ അഞ്ച് ശതമാനം മാത്രമാണ് കൃത്യതയുള്ളത്. നയത്തിലും തീരുമാനങ്ങളെടുക്കുന്നതിലും കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും വന്‍ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.